നഷ്ടമായത് കുഞ്ഞാലി മുക്രി കുടുംബത്തിന്റെയും പിലാങ്കട്ടയുടെയും നാഥൻ
പിലാങ്കട്ട മുഹമ്മദ് പടച്ചവന്റെ വിളിക്കുത്തരം നൽകി യാത്രയായിരിക്കുന്നു...
നമ്മിൽ നിന്നും വിട്ടു പിരിഞ്ഞത് സാദാരണ ഒരു മനുഷ്യനല്ല നാടിനും കുടുംബത്തിനും നേത്രത്വം നൽകിയ നേതാവാണ്...
മഹാനവർകൾ അന്ത്യ വിശ്രമം കൊള്ളാൻ അള്ളാഹു തെരഞ്ഞെടുത്ത മണ്ണ് മഹാനായ സഹീദ് ഉസ്താദിന്റെ ചാരത്തു എന്ന് പറയുമ്പോൾ ആ മനുഷ്യന്റെ മനസ്സിന്റെ വലിപ്പമാണ് മനസ്സിലാകുന്നത്...
നാട്ടിലുള്ള എല്ലാ സുകൃത കാര്യങ്ങൾക്കും മുമ്പന്തിയിൽ നിന്ന് കൊണ്ട് പ്രവർത്തിച്ചു നാട്ടിലെയും കുടുംബത്തിന്റെയും നായകനായി സേവനം ചെയ്ത ഒരു വ്യക്തിയാണ്..
പഴയ കാല മുസ്ലിം ലീഗിന്റെ അമരക്കാരനും ബദിയടുക്കയിലെ പേര് അറിയപ്പെട്ട പഴയ വ്യാപാരിയായി പ്രവർത്തിച്ച അദ്ദേഹം പ്രത്യക്ഷത്തിൽ ഏത് തിന്മയെയും കണ്ണിൽ കണ്ടാൽ മുഖം നോക്കാതെ പ്രതീകരിക്കുന്ന പ്രകൃതിയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മനസ്സിലെ കാരുണ്യം പിഞ്ചോമന മക്കളെ തോൽപ്പിക്കുന്നതിലുമപ്പുറമായിരുന്നു....
90 വയസ്സ് കാലം അദ്ദേഹത്തിന് സമ്മാനിച്ചെങ്കിലും 35 വയസ്സുള്ള യുവാവിനെ തോല്പ്പിക്കും വീതമുള്ള ആരോഗ്യവും ഗാംഭീര്യവും ഗർവ്വും ഗൗരവവും അദ്ദേഹത്തിന്റെ അവസാന നാളുകൾ വരെ അദ്ദേഹത്തിനുണ്ടായിരുന്നു...
45 വർഷം പിലാങ്കട്ട ജമാഹത്തിന് പകരം വെക്കാനാവാത്ത അമരക്കാരനായി പ്രവർത്തിച്ചു നിസ്വാർത്ഥമായ ജീവിതം നയിച്ച നാട്ടിലെ പിതാ മഹാനെ കുറിച്ച് പറയാൻ അദ്ദേഹത്തിന്റെ നാട്ടുകാർക്ക് നൂറു നാവാണ്...
അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയിൽ കേട്ട ഒരു സംഭവം കേൾക്കാനിടയായി
ജീവിതത്തിൽ ഹജ്ജ് ഉമ്ര ചെയ്യാത്ത കര്യം അദ്ദേഹത്തോട് ഒരിക്കൽ ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം മഹാനായ ഇമാം മാലിക് (റ ) ന്റെ അതെ മറുപടി അനുസ്മരിപ്പിക്കും വിതം അവിടന്ന് പറഞ്ഞുവത്രേ ഞാൻ ഈ നാട്ടിൽ നിന്നും മാറി നിന്നാൽ അവിടന്നെങ്ങാനും എന്റെ മരണം സംഭവിച്ചാൽ മഹാനായ സഹീദ് ഉസ്താദിന്റെ ചാരത്തു കിടക്കാൻ എനിക്കു പറ്റില്ലല്ലോ അതാണ് ഞാൻ ഈ നാട്ടിൽ നിന്നും മാറി നിൽക്കാത്തത് എന്നായിരുന്നു....അത്രക്കും സഹീദ് ഉസ്താദിനെ സ്നേഹിച്ച പിലാങ്കട്ട മുഹമ്മദ് പടച്ചവൻ അദ്ദേഹത്തിന്റെ കബർ ജീവിതം സന്തോഷത്തിലും സുഖത്തിലുമാക്കി കൊടുക്കട്ടെ... സ്വർഗിയ ലോകത്തു ഒരുമിച്ചു കൂറുമാറാവട്ടെ
.ആമീൻ
സ്നേഹത്തോടെ
നിസാർ ചെർളടുക്ക